Monday, June 14, 2010

മിനിക്കഥകള്‍....10

തേയ്മാനം...
"എന്റെ ചെരുപ്പ് കണ്ടോടീ നീ"...
പുറത്തു പോകാനായി മുണ്ടും ഷര്‍ട്ടും ഇട്ടു മുറ്റത്തിറങ്ങിയ അയാള്‍ ചോദിച്ചു.
"കാലത്ത് മുറ്റമടികുമ്പോള്‍ അവിടെയെങ്ങാനും കണ്ടിരുന്നല്ലോ" അടുക്കളയില്‍ നിന്നും
ഭാര്യയുടെ നീണ്ട മറുപടി...
"നീയെങ്ങാനും കണ്ടോടാ" ...ഹാളില്‍ ടി വി കണ്ടു കൊണ്ടിരിക്കുന്ന മകനോട്‌ അയാള്‍
ചോദിച്ചു..
"എന്തോന്ന്"...തെല്ലു ഈര്‍ഷ്യയോടെ അവന്‍...
"എന്റെ ചെരുപ്പ്"...
"ഓ അതോ, ആ തേഞ്ഞു ബ്ലേഡ് ആയി പപ്പടം മുറിഞ്ഞ സാധനമോ, അത് ഞാന്‍ എടുത്തു കളഞ്ഞു"..അവന്‍
പരിഹാസത്തില്‍ പറഞ്ഞു...
തേഞ്ഞുമുറിഞ്ഞ ചെരുപ്പിട്ട് നടന്നു തേഞ്ഞുപോയ അയാളുടെ കാല്‍പ്പാദത്തിലൂടെ എന്തോ തുളച്ചുകയറിയപോലെ അയാള്‍ക്ക്‌
തോന്നി...



ഒന്നാം വാര്‍ഷികം....


ഇന്ന് ഒന്നാം വാര്‍ഷികം...
വീട്ടില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തതിന്റെ...
അതിന്റെ മാസ്മരിക പ്രഭാവങ്ങള്‍ കണ്ടും കേട്ടും...ഒടുവില്‍ ആ തീരുമാനം...
ചിലന്തിവലയുടെ മറഞ്ഞിരിക്കുന്ന കരാള ഹസ്തങ്ങള്‍ അറിയാതെ...

ഒരു കൊല്ലം തികയ്ക്കുന്നതിനു തനിക്കു നഷ്ടപ്പെട്ടത്, മകനെയും, മകളെയും...
നെറ്റ്ഫ്രെണ്ടിനോടൊത്ത് ഒളിച്ചോടി വിവാഹിതയായ മകള്‍..
നെറ്റഫ്രെണ്ടിനെ പരിണയിച്ചു അവളുടെ നിര്‍ദേശപ്രകാരം വീട് വിട്ടിറങ്ങിയ മകന്‍...

ഈ വല ഇത്രയും അപകടകാരിയായിരുന്നോ???

No comments:

Post a Comment