Sunday, May 23, 2010

നിസ്സഹായന്‍...(കഥ)

"ദീപു മോന് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും കാള്‍ അപ് ലെറ്റര്‍ വന്നു, ഈ മുപ്പതിനാണ് ഇന്റര്‍വ്യൂ"...ദിവാകരന്‍ വീട്ടില്‍ വന്നു കയറിയ ഉടനെ കാര്‍ത്തിക അറിയിച്ചു ..
"നന്നായി", പകുതി വിരിഞ്ഞ ഒരു ചിരിയോടെ അയാള്‍ പറഞ്ഞു...
"ഇത്രയും കാശ് പെട്ടെന്ന് എങ്ങനെയാ ഒപ്പിക്കുക, ചില്ലറയാണോ, രൂപ ആറുലക്ഷം അല്ലെ കൊടുക്കെണ്ടത്?" ചായ കുടിച്ചുകൊണ്ടിരികുമ്പോള്‍ കാര്‍ത്തിക ആധി പറയാന്‍ തുടങ്ങി...
"ഞാന്‍ വീട്ടില്‍ നിന്നും അച്ഛനോട് കുറച്ചുകാശിനു ചോദിക്കട്ടെ?
ഇത് കേട്ടതും അയാള്‍ ദേഷ്യപ്പെട്ടു..."ഇത്രയും നാള്‍ ഒന്നിനും പോയില്ലല്ലോ, ഇതും എങ്ങനെയെങ്കിലും നടക്കും"...

പ്രേമിച്ചു വിവാഹം കഴിച്ചതാണ് ദിവാകരന്‍ കാര്‍ത്തികയെ...ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ആയിരുന്നു രണ്ടു പേര്‍ക്കും ജോലി... രണ്ടു വീട്ടുകാരെയും വെറുപ്പിച്ചു നടന്ന വിവാഹം..അതില്‍പ്പിന്നെ, വീട്ടുകാരുമായി യാതൊരു ബന്ധവും ഇല്ല..പിന്നീടു ഇത്തിരി സ്ഥലം വാങ്ങി , ഒരു കൊച്ചു വീട് വെച്ചു...
ഒരു കുഞ്ഞു പിറന്നാല്‍ വീട്ടുകാര്‍ ശരിയാകുമെന്ന് പ്രതീക്ഷ യുണ്ടായിരുന്നു, കാര്‍ത്തികയ്ക്ക്...പഷേ, ദീപുമോനെ പ്രസവിചിട്ട് രണ്ടു വീട്ടുകാരും ഒന്ന്തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല...

കാലം വേഗത്തില്‍ കടന്നുപോയി..പഠിക്കാന്‍ മിടുക്കനായിരുന്നു, ദീപു...
എല്ലാ ക്ലാസിലും ഡിസ്ടിന്ക്ഷന്‍...പ്ലസ് ടു കഴിഞ്ഞപ്പോള്‍, അവന്‍ പറഞ്ഞു..."അച്ഛാ, എനിക്ക് എന്ട്രന്‍സ് എഴുതണം, കെമികല്‍ എഞ്ചി നീയരാവണം"..മകന്റെ ആഗ്രഹം കയ്യിലോതുങ്ങാതതാണേ ന്നറിഞ്ഞിട്ടും അയാള്‍ പറഞ്ഞു..."ഉറപ്പായും മോനെ, നിന്റെ ഇഷ്ടം പോലെ"...
അങ്ങനെ എന്ട്രന്‍സ് കഴിഞ്ഞു, റിസള്‍ട്ട് വന്നപ്പോള്‍ ആയിരത്തില്‍ താഴെ റെങ്ക് ഉണ്ട് ദീപുവിനു..അടുത്ത്തനെയുള്ള ഒരു കോളേജ് ആണ് ചോയിസ് കൊടുത്തത്..ഇപ്പോളിത,എല്ലാം ശരിയായി, ഇന്റര്‍വ്യൂ വിനു കാര്‍ഡ്‌ വന്നിരിക്കുന്നു.. .

"കാര്‍ത്തി, കൊയംബതൂരുള്ള അടുത്തആഴ്ചത്തെ, ഡ്യൂട്ടി എനിക്കാണ്..
ഒരു വെള്ളിയാഴ്ച രാത്രി ദിവാകരന്‍ ഭാര്യയോടു പറഞ്ഞു.
21 നു തിങ്കളാഴ്ച രാവിലെ തന്നെ അയാള്‍ യാത്ര തിരിച്ചു...
24 നു രാത്രിആണ് തിരിച്ചുവന്നത്..ആകെ ക്ഷീണിച്ചു അവശനായി...
"എന്താ വര്‍ക്ക് കൂടുതല്‍ ഉണ്ടായിരുന്നോ? കാര്‍ത്തിക ചോദിച്ചു...
അയാള്‍ മെല്ലെ ഒന്ന് മൂളുക മാത്രം ചെയ്തു..
"പൈസയുടെ കാര്യം നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ"
ഞാന്‍ ഒന്ന്‍രണ്ടു പേരോട് പറഞ്ഞിട്ടുണ്ട്..മിക്കവാറും ശരിയാവും...
അയാള്‍ അധികം ഒന്നും പറഞ്ഞില്ല..
മുപ്പതാംതീയ്യതി ദീപുവിന്റെ അഡ്മിഷന്‍ കഴിഞ്ഞു...
ക്ലാസ്സ് തുടങ്ങി..
കാര്‍ത്തിയും, ദീപുവും വളരെ സന്തോഷവാരായിരുന്നു ...
ദിവാകരന്‍ മാത്രം എന്തോ, എപ്പോഴും മറ്റേതോ ലോകത്തായിരുന്നു...

ഇതെന്താ ഇവിടെയൊരു കല"? ഒരു ദിവസം ഓഫീസില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ നെഞ്ചിനു താഴെ ചൂണ്ടി അവള്‍ ചോദിച്ചു...
"ഓ, അത് ചുമ്മാ, ഇന്നലെ കട്ടിലില്‍ ഉരഞ്ഞു കൊറിയതാ" അയാള്‍ ഒഴുക്കനായി പറഞ്ഞു..
വര്‍ഷങ്ങള്‍ നാലു കടന്നുപോയി..
ദീപുവിന്റെ ഫൈനല്‍ പരീക്ഷ കഴിഞ്ഞു ....അവനു നല്ല പ്രതീക്ഷ യുണ്ടായിരുന്നു...

"മിസ്ടര്‍ ദിവാകരന്‍, ഉടനെ ഒരു സ്കാന്നിംഗ് ചെയ്യണം, ഇവരുടെ. വൈകിക്കരുത്"...
ഓഫീസില്‍ പെട്ടെന്ന് തല കറങ്ങി വീണതാണ് കാര്‍ത്തി..അയാള്‍ അപ്പോള്‍ പുറത്തായിരുന്നു..ഉടനെ ആശുപത്രിയില്‍ എത്തിച്ചു, ഗ്ലുകോസ്‌ കയറ്റി..ഇപ്പോള്‍ കാര്‍ത്തിക്ക് ബോധം വീണതെ ഉള്ളൂ ...
സ്കാന്നിംഗ് റിപ്പോര്‍ട്ടും കൊണ്ട് അയാള്‍ ഡോക്ടറെ വീണ്ടും കണ്ടു...
അവരുടെ വാക്കുകള്‍ കേട്ട് ദിവാകരന്‍ നടുങ്ങി..
കാര്‍ത്തിയുടെ ഒരു കിഡ്നി തീര്‍തും പ്രവര്തിക്കുനില്ല..മറ്റേതു ഏതു നിമിഷവും പ്രവര്ത്തനരഹിതമാവാം..

"ഉടനെ ഒരു ഓപറേഷന്‍ വേണ്ടിവരും, ഒരു കിഡ്നി സംഘടിപ്പിക്കാന്‍ പറ്റുമെങ്കില്‍ കൂടുതല്‍ എളുപ്പമാവും." ഡോക്ടര്‍ തുടര്‍ന്നു..
അയാള്‍ പാതി മരിച്ചിരുന്നു...

വിവരമറിഞ്ഞതും ദീപു കരഞ്ഞുകൊണ്ട് പാഞ്ഞെത്തി...
"മോനെ, ഇപ്പൊ കുഴപ്പം ഒന്നുമില്ല" അയാള്‍ അവനെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു...
കാര്യങ്ങള്‍ ഒക്കെ അറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു..
"എന്റെ കിഡ്നി കൊടുക്കാം, അമ്മയ്ക്ക്..., ഡോക്ടറോട് ഒന്ന് ചെക്ക്‌ ചെയാന്‍ പറയൂ അച്ഛാ"..
"ദീപുവിന്റെ കിഡ്നി സ്യുട്ട് ആവില്ല, വേറെ നോക്കണം" ചെക്ക്‌ ചെയ്തിട്ട് ഡോക്ടര്‍ പറഞ്ഞു...
"അച്ചന്റെ കിഡ്നി ഒന്ന് നോക്കിക്കൂടെ?" ദീപു അയാളോട് ചോദിച്ചു.. "അത് പിന്നെ......" ഉത്തരം പറയാന്‍ ആവാതെ അയാള്‍ടെ മനസ്സു പിടക്കുകയായിരുന്നു....
രാത്രി , കാര്‍ത്തിയുടെ നില കൂടുതല്‍ വഷളായി...
വീണ്ടും ബോധം മറഞ്ഞു..ഡോക്ടര്‍ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..ഒന്നും അറിയാത്ത ലോകത്തേക്ക് കാര്‍ത്തി യാത്രയായി..
ഒരാഴ്ച കഴിഞ്ഞു...
എന്തിനോ പുറത്തു പോയിവന്ന ദീപു മുറിയില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു...

മുറിയിലെ ഫെനില്‍ തൂങ്ങിയാടുന്ന അച്ഛന്‍...
അവന്‍ നിലവിളിച്ചു...
മേശപ്പുറത്തു വെച്ച കടലാസില്‍ അച്ഛന്റെ അവസാന വാക്കുകള്‍...

"ദീപു മോന്...അച്ഛന്‍ അമ്മയുടെ അടുത്തേക്ക് പോകുന്നു...കാര്‍തിയില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ...എന്റെ കാര്‍തിയെ രക്ഷിക്കാന്‍ എനിക്കായില്ല...ആകെയുള്ള ഒരു കിഡ്നി കൊടുത്തെങ്കിലും ഞാന്‍ അവളെ രക്ഷിക്കണമായിരുന്നു...
മാപ്പ്..."
നിസ്സഹായനായ ഈ അച്ഛന് മാപ്പ്.............

No comments:

Post a Comment