Sunday, May 23, 2010

ഭ്രാന്തന്‍കുന്നില്‍നിന്നുമൊരു രോദനം....

എനിക്കറിയാം, ഈ ജല്‍പ്പനങ്ങള്‍ കേള്‍ക്കാന്‍ നിങ്ങളുടെ കാതുകള്‍ ബധിരമാണെന്ന് ഭ്രാന്തന്‍കുന്നിന്റെ വിശാലതയിലവ വ്യര്‍ഥമാം തേങ്ങലുകളാകുമെന്ന്... മൃഗീയതകള്‍ കണ്ടൊരു പാവം പ്രതികരിച്ചപ്പോള്‍ ഭ്രാന്തനെന്നോമനപ്പേര്‍ നല്‍കിയവര്‍ നിങ്ങള്‍ എന്റെ ഭ്രാന്താട്ടഹാസങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചവരും നിങ്ങള്‍ തന്നെ... ഉരുളന്‍ പാറകളുടെ ചിതറുന്ന ചീളുകള്‍ അശക്തമാമെന്റെ പ്രതികരണങ്ങളായിരുന്നു അവയിലൊരു പാറയെ ചെത്തിമിനുക്കിയെന്‍ നിര്‍ജീവ ശില്‍പം തീര്‍ത്തവരും നിങ്ങള്‍ കണ്ടുഞാന്‍ ചുറ്റിലും കലിതുള്ളിയുറയുന്ന പലജാതിഭ്രാന്തന്മാര്‍, ഭീതിയോടെ ഉഗ്രവിഷം ചീറ്റുമവരുടെ സീല്‍ക്കാരം എന്‍ കല്‍പ്പ്രതിമയില്‍ ചിതറിടുന്നു .. എന്നാര്‍ത്ത നാദങ്ങള്‍ നേര്‍ത്തു നനുത്തൊരു വിറയാര്‍ന്ന രോദനമായിടുന്നു ആര്‍ത്തലച്ചീടുന്ന നവഭ്രാന്തക്കൂട്ടത്തില്‍ മെല്ലെയലിഞ്ഞലിഞ്ഞോര്‍മ്മയാകും......

No comments:

Post a Comment