Sunday, May 16, 2010

ഇതിഹാസത്തിലെ കറുത്ത മുത്ത്‌

നിങ്ങളോര്‍ക്കുന്നോ, ഇതിഹാസത്തിലെ
വിങ്ങലായ് മാറിയൊരു കറുത്ത മുത്തിനെ
കപടമാം രാജ തന്ത്രത്തിന്നിരയായി
കുപിതനായ് ശത്രു തന്‍ പാളയം മുന്നേറി
കര്‍ണ്ണന്റെ വേലിനെ നെഞ്ചാല്‍ തടുത്തൊരു
നിര്‍ഭാഗ്യവാനാം ഘടോല്‍കച്ചനെ.......

ഘോര വനങ്ങള്‍ പൂകിപോല്‍ പാണ്ഡവര്‍
കൌരവര്‍ക്കേകിയ വാക്ക് പാലിക്കുവാന്‍
രാക്ഷസ സോദരിയായ ഹിടുംബിയെ
രക്ഷിച്ചു ഭാര്യയായ് വേട്ടല്ലോ ഭീമനും
പുത്രനുണ്ടായി ഹിടുംബിയില്‍ ഭീമന്
പുത്ര ഗുണങ്ങള്‍ ഒത്ത ഘടോല്‍കജന്‍
വാനപ്രസ്ഥാന്തരം നട ചൊല്ലും താതനെ
മൌനമായ് വിട ചൊല്ലി ഘടോല്‍കച്ചനുമമ്മയും
താത, നിനക്കുക, മനസ്സില്‍ ഈ എന്നെ
കാതങ്ങള്‍ താണ്ടി ഞാനെത്തിടും വൈകാതെ

പോരിന്‍ ദിനങ്ങള്‍ കൊഴിഞ്ഞു പോയ് ഓരോന്നായ്
ചോരക്കളങ്ങലായ് മാറി അടര്‍ക്കളം
ദ്രോണരും ഭീഷമരും കര്‍ണന്‍ കൃപാചാര്യര്‍
അണി നിരക്കുന്നിതാ ദുര്യോധന പക്ഷം
സാരഥിയാം കൃഷ്ണനും പാന്ധവരഞ്ചും
വരിയായ് നിലയുറപ്പിച്ച് മറു പക്ഷവും

കര്‍ണന്റെ കയ്യിലിരിക്കുന്നു ശൈവ വേല്‍
അര്‍ജുന നെഞ്ചകം കുത്തി തുളക്കുവാന്‍
ഇക്കാര്യം ഓര്‍ത്തയാള്‍ സാരഥി മാത്രമേ
വെക്കം മെനഞ്ഞിതാ മറ്റൊരു തന്ത്രവും
വിളിക്കുക, ഭീമ,ഘടൊത്കജനെ അതിവേഗം
ആളിപ്പടരുക, കൌരവ സേന മേല്‍

വന്നു, ഘടോല്‍കജന്‍ അജ്നാനുവര്‍ത്തിയായ്
നിന്നിതാ താതന്നനുഗ്രഹം വാങ്ങുവാന്‍
കൌരവ സേനയെ നിഗ്രഹിചന്നവന്
പോര്‍ക്കളമാകെ നിറഞ്ഞു നിന്നു

മറ്റൊരു പോംവഴിയുമില്ല, ദുര്യോധനന്‍
ചുറ്റിലായി നിന്നൊരു കര്‍ണ്ണനോട് ചൊല്ലി
എയ്യുക, ശൈവ വേല്‍ ഘടോല്‍കജന് നേര്‍
വയ്യിനി സേന തന്‍ ചോര ചൊരിയുവാന്‍...
ഉള്ളില്‍ ചെറിയൊരു പുഞ്ചിരുയുമായി നിന്നു
കള്ളക്രിഷ്ണനാം സാരഥിയും

പോര്‍ക്കളം നടുവിലായി നെഞ്ച് തകര്‍ന്നിതാ
വീരനാം ഘടോല്‍കജന്‍ വീണു പിടയുന്നു

No comments:

Post a Comment