Sunday, May 23, 2010

സ്നേഹമുദ്രകള്‍ (KADHA)

പോസ്റ്റുമാന്‍ കൊടുത്ത കവര്‍ പൊട്ടിച്ചു വായിച്ചതും അഭിലാഷിന്റെ മുഖം പ്രകാശപൂരിതമായി....
തനിക്കു പി എസ് സി സെലക്ഷന്‍ കിട്ടിയിരിക്കുന്നു!
സ്പെഷല്‍ എടുക്കേഷന്‍ ടീച്ചര്‍ ആയി, മാനന്തവാടിയില്‍ നിയമനം....
ഡിഗ്രിക്ക് നല്ലമാര്‍ക്ക് കിട്ടിയിട്ടും, അഭിലാഷ് തെരഞ്ഞെടുത്തതു സ്പെഷല്‍ എടുക്കേഷന്‍ ട്രെയിനിംഗ് ആയിരുന്നു...
പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പോയ ഒരു സ്ടഡിടൂര്‍മുതല്‍ അവന്റെ മനസ്സില്‍ കേറിയതാണ് സംഭവം...അന്ന് ഒരു അന്ധബധിര വിദ്യാലയത്തില്‍ പോയിരുന്നു, എല്ലാവരുംകൂടി...
ആദ്യം ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും, ഡിഗ്രി പാസ്സായപ്പോള്‍ അവന്‍ തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞു....
ആദ്യമൊക്കെ അവര്‍ എതിര്‍ത്തെങ്കിലും, അവന്റെ നിര്‍ബന്ധത്തിനു അവസാനം അവരും വഴങ്ങി..

തികച്ചും ത്രില്ലില്‍ ആയിരുന്നു അഭി...കൃത്യ സമയത്ത് തന്നെ അവന്‍ അച്ഛനോടൊപ്പം സ്കൂളില്‍ എത്തി, ഹെഡ്മാസ്ടരെ കണ്ടു...
അല്‍പനേരത്തെ സംസാരത്തിന്ശേഷം അച്ഛന്‍ പോയി...

"അഭിലാഷ്, പത്തെണ്‍പതോളം കുട്ടികള്‍ ഉണ്ട്, പല പ്രായക്കാര്‍, പഠിപ്പിക്കാന്‍ നിങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഉള്ളൂ...ഞാന്‍ മിക്ക വാറും പല ആവശ്യങ്ങള്‍ക്കായി പുറത്തായിരിക്കും" ഹെഡ്മാസ്റ്റര്‍ അവനോടു പറഞ്ഞു...
"അത് സാരമില്ല സര്‍, ഞാന്‍ നോക്കിക്കൊള്ളാം" അവന്റെ മറുപടി...

അഭി പെട്ടെന്ന് സ്കൂളുമായും, കുട്ടികളുമായും ഇണങ്ങി...
തന്റെ ഇഷ്ടപ്പെട്ട തൊഴിലില്‍ അവന്‍ തൃപ്തനായിരുന്നു...

ആണും പെണ്ണുമായി പലപ്രായത്തിലുള്ള എല്ലാ കുട്ടികളും അവനുമായും വേഗത്തില്‍ ഇണങ്ങിചേര്‍ന്നു....
അവരില്‍ അനിത എന്ന പെണ്‍കുട്ടി എന്തോ, അവനു വേറിട്ടതായി തോന്നി....
അനിത മൂകയാണ്, പതിനാലു വയസ്സ് പ്രായം..കാണാന്‍ നല്ല ചന്തം...
എപ്പോഴും ഒരു ചന്ദനക്കുറിയും...

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്...
അഭി സ്കൂളിലെത്തിയിട്ടു ഇപ്പോള്‍ ആറുവര്ഷം കഴിഞ്ഞിരിക്കുന്നു...
കുട്ടികള്‍ക്കൊക്കെ അവന്‍ പ്രാണനാണ്‌....അവനു തിരിച്ചും..
പക്ഷെ അനിതയോട് അവനു എന്തൊക്കെയോ തോന്നാന്‍ തുടങ്ങി..
ആദ്യം വാത്സല്യത്തില്‍ തുടങ്ങി...പിന്നെ സഹതാപം.....ഇപ്പോള്‍ സ്നേഹം????ആണോ, അവനു തന്നെ നിശ്ചയമില്ല...
പക്ഷെ അനിത അടുത്തുണ്ടെങ്കില്‍ അവനു പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്...അത് അവളുടെ മുഖത്തും കണ്ടു തുടങ്ങിയത് ഈയിടെയാണ്...

"അഭീ, നമ്മുടെ കിഴക്കേലെ ശങ്കരേട്ടന്‍ ഒരു കാര്യം പറഞ്ഞിരുന്നു"..ഒരു ദിവസം ഭക്ഷണ സമയത്ത് അമ്മ പറഞ്ഞു...
"എന്തെ", അവന്‍ ഒഴുക്കനായി ചോദിച്ചു..
"നിന്റെ കല്യാണക്കാര്യം തന്നെ, മറ്റെന്താ? അയാള്‍ നല്ല ഒരാചോലന കൊണ്ടന്നിട്ടുണ്ട്, നല്ലതാന്നാ അച്ഛന്‍ പറഞ്ഞത്"

അവന്‍ പലകുറി വേണ്ടാന്നു പറഞ്ഞിട്ടും, അവര്‍ വിട്ടില്ല....
ആലോചനയുമായി അവര്‍ മുന്നോട്ടു പോയി. അങ്ങനെ വിവാഹവും നിശ്ചയിച്ചു..
പെണ്ണ് അടുത്ത് തന്നെ ആയിരുന്നു...വീണ, ബാല്ഗ്ലൂരില്‍ ബിസിനെസ്സ് ചെയ്യുന്ന ഒരു പണക്കാരന്റെ ഒറ്റമകള്‍...അവര്‍ക്ക് ഒരു ഡി മാണ്ടും ഇല്ല, പയ്യന് നല്ലൊരു ജോലി വേണം, അത്രതന്നെ..

അഭി കല്യാണ വിവരം സ്കൂളിലും അറിയിച്ചു....
പിന്നീടുള്ള ദിവസങ്ങളില്‍ അനിതയില്‍ വന്ന മാറ്റം അവനെ ശരിക്കും അതിശയിപ്പിച്ചു.
അവള്‍ അവനു ഒരിക്കല്‍ പോലും മുഖം കൊടുക്കാറില്ല...എപ്പോഴും മറ്റേതോ ലോകത്തെന്നപോലെ!!!!!
അവന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ ദൂരേക്ക്‌ മാറിക്കളയും..

അടുത്ത ആഴ്ചയാണ് അഭിയുടെ കല്യാണം...അതിനുമുമ്പ് കുട്ടികളെ എല്ലാവരെയും ഒന്നിച്ചുവിളിപ്പിച്ചു..പക്ഷെ അനിതയെമാത്രം കണ്ടില്ല...അവളെ തിരഞ്ഞുനടന്ന അഭി കണ്ടത്, അങ്ങകലെ, മുറിയുടെ മൂലയില്‍ മുഖംപൊതി വിതുമ്പുന്ന അനിതയെയാണ്...
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി..

കല്യാണം കെങ്കേമമായി നടന്നു...
ഹണിമൂണ്‍ ഊട്ടിയിലും, കൊടായ്ക്കനാലിലും ....
ഹണിമൂണ്‍ യാത്രകഴിഞ്ഞു വന്ന അന്ന്മുതല്‍ വീണയുടെ മട്ടാകെ മാറിയിരുന്നു..
ആര് ചോദിച്ചിട്ടും അവള്‍ ഒന്നും മിണ്ടിയില്ല...
"എടാ നീ പോയി അവളെ കുറച്ചു ദിവസം അവള്‍ടെ വീട്ടില്‍ ആക്ക്, എല്ലാം ശരിയാവും" അഭിയുടെ അമ്മ പറഞ്ഞു...
വീണയുടെ വീട്ടില്‍ എത്തിയിട്ടും സ്ഥിതി അത് തന്നെ..
ഒടുവില്‍ ഒരു ദിവസം അവള്‍ അമ്മയോട് കാര്യം പറഞ്ഞു..
അഭിയുടെ സ്വഭാവം ആണ് പ്രശ്നം. വര്‍ത്താനം പറയുമ്പോള്‍ ആന്ഗ്യഭാഷ ഉപയോഗിക്കുന്നെന്നും കോപ്രായങ്ങള്‍ കാട്ടുന്നെന്നും!!!!
വിവാഹമോചനം വേണമെന്നിടം വരെ കാര്യങ്ങള്‍ എത്തി...
അഭിയ്ക്ക് താങ്ങാന്‍ ആവുന്നതില്‍ അപ്പുറമായിരുന്നു അത്!!!!!!!!

പണത്തിന്റെ അഹങ്കാരത്തിന് മുമ്പില്‍ സ്നേഹത്തിന്റെ തേങ്ങലുകള്‍ ആരും കേട്ടില്ല...
നിയമാനുസൃതമായി അഭിയും വീണയും ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചിതരായി...
അതുവരെയും അഭി ജോലിക്ക് പോയില്ല...

അടുത്ത ദിവസം സ്കൂളില്‍ ഒരു പുതിയ മനുഷ്യനായാണ് അഭി എത്തിയത്..എല്ലാ ഭാരവും ഇറക്കി വെച്ചപോലെ...
വളരെ കൂള്‍ ആയി ക്ലാസ്സിനെ അഭിമുഖീകരിക്കാം എന്നാണയാള്‍ വിചാരിച്ചത്..
പക്ഷെ, ക്ലാസ്സിലെത്തി അനിതയുടെ മുഖത്ത് നോക്കിയതും അയാള്‍ തകര്‍ന്നുപോയി!!

"അഭിലാഷ്, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിരോധം തോന്നുമോ"..
ഒരു ദിവസം ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
"എന്താ മാഷെ"?
അവന്റെ ജിജ്ഞാസനിറഞ്ഞ ചോദ്യത്തിന് മാഷ്‌ മറുപടി പറഞ്ഞത്, കണ്ണ് നിറയുന്ന അനിതയുടെ കഥയായിരുന്നു; അവളുടെ ഭൂതകാലം, പിന്നെ അയാള്‍ പോയനാള്‍ തൊട്ടുള്ള അവളുടെ കണ്ണീരിന്റെ കഥ...
"അഭി ഒന്ന് കൂടി ആലോചിക്കണം, ഞാന്‍ വേണമെങ്കില്‍ ഇക്കാര്യം അച്ഛനോട് സംസാരിക്കാം" മാഷ്‌ പ്രത്യാശയോടെ പറഞ്ഞു...
"ഒന്നും വേണ്ട സര്‍, എല്ലാമറിഞ്ഞു അവള്‍ സമ്മതിക്കുമെങ്കില്‍ "...
ഇത്രയും പറഞ്ഞു മുറിവിട്ടിറങ്ങിയ അഭിയുടെ മനസ്സ് സ്നേഹത്തിന്റെ ആയിരം മുദ്രകള്‍ കാട്ടി നടനമാടുകയായിരുന്നു......

No comments:

Post a Comment