Sunday, May 23, 2010

നിറഭേദങ്ങള്‍.. (LONG STORY )

"അച്ഛാ, വേഗം നടക്കൂ, പത്തു മണി ആവാറായി, ഇന്റര്‍വ്യൂ തുടങ്ങി ക്കാണും". കോളേജിന്റെ ഗേറ്റ് കടന്നതും അനൂപിന് ധൃതിയായി...
"നീ വേഗം നടന്നോ മോനെ, ഞാന്‍ പതിയെ എത്തിക്കോളാം, വേഗം നടക്കാന്‍ പറ്റണില്ല" ..ഒരു കൈ നടുവിന് ഊന്നിക്കൊണ്ട് കൃഷ്ണന്‍ നായര്‍ പറഞ്ഞു...

ഇന്നാണ് അനൂപിന്റെ ഡിഗ്രി ആദ്യവര്‍ഷപ്രവേശനത്തിനുള്ള അഭിമുഖം..
ധൃതിയില്‍ പ്രിന്സിപ്പലിന്റെ ഓഫിസ്‌ ലക്ഷ്യമാക്കി നടക്കുമ്പോള്‍, കുറച്ചു മുന്നിലായി ഒരു കാര്‍ പെട്ടെന്ന് വന്നുനിന്നു , അതില്‍ നിന്നും ഒരു പെണ്‍കുട്ടിയും ഒരു മധ്യവയസ്കയും ഇറങ്ങി മുന്നോട്ട് നടക്കാന്‍ തുടങ്ങി. നടത്തത്തിനിടയില്‍ അവളുടെ കയ്യില്‍ നിന്നും ഒരു കവര്‍ താഴെ വീണത്‌ രണ്ടു പേരും ശ്രദ്ധിച്ചില്ല...
"എക്സുസ് മി, നിങ്ങടെ കവര്‍, താഴെ വീണതാ"... പിറകില്‍ നിന്നും വന്ന അനുപ്‌ കവര്‍ എടുത്തു അവള്‍ക്ക് കൊടുത്തു.
"താങ്ക് യു വെരി മാച്ച്" ഒരു ചിരിയോടെ അവള്‍ നന്ദി പറഞ്ഞു നടന്നകന്നു ..

പ്രിന്‍സിപ്പലിന്റെ മുറിക്കു വെളിയിലായി കുറെ കുട്ടികളും രക്ഷിത്താക്കളും അക്ഷമരായി നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നു...

"അനുപ്‌ കെ " വാതില്‍ തുറന്നു ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..

"അച്ഛാ, വേഗം വാ, പേര് വിളിച്ചു" ..അവര്‍ വാതിലിനടുത്തേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍, നേരത്തെ കണ്ട ആ പെണ്‍കുട്ടിയും സ്ത്രീയും പുറത്തേക്കു ഇറങ്ങുകയായിരുന്നു...അവനെ കണ്ടതും ആ പെണ്‍കുട്ടി ഒന്ന് മന്ദഹസിച്ചു...
"ഇന്റര്‍വ്യൂവിനു വന്നതാ, അല്ലെ" അവള്‍ മെല്ലെ മൊഴിഞ്ഞു...
"അതെ", ഇത്രയും പറഞ്ഞു അവര്‍ അകത്തേക്ക് കയറിപ്പോയി....


"മോനെ, ബസ്സിലൊക്കെ കേറുമ്പം ശ്രദ്ധിച്ചു പോണം, പിന്നെ അടങ്ങിയും ഒതുങ്ങിയും ക്ലാസ്സില്‍ ഇരിക്കണം, വേണ്ടാത്ത പ്രശ്നങ്ങള്‍ക്കൊന്നും പോവരുത്...കോളേജില്‍ ക്ലാസ്സ്‌ തുടങ്ങിയ ദിവസം അമ്മയുടെ വക ഉപദേശങ്ങളുടെ കൂമ്പാരം...

അമ്മ അങ്ങനെയാ, ഭയങ്കര ടെന്ഷനാ അവര്‍ക്ക്...
"ഇല്ലമ്മേ, ഞാന്‍ നല്ല കുട്ടിയായി ഇരിക്കും"...

യാത്ര പറഞ്ഞിറങ്ങുമ്പോള്‍, കൃഷ്ണന്‍ നായര്‍ ഒരു നൂറുരൂപ നോട്ടെടുത്ത് അവനു കൊടുത്തുകൊണ്ട് പറഞ്ഞു..
"ആവശ്യത്തിനു ചിലവാക്കുക, ഇവിടത്തെ സ്ഥിതി അറിയാലോ" ...ആ വാക്കുകളിലെ വലിയ അര്‍ഥം മനസ്സിലാകി, അവന്‍ തല കുലുക്കി...

കോളേജില്‍ എത്തുമ്പോഴേക്കും ഒമ്പത്മണിയാവാറായിരുന്നു..
ആരോടൊക്കെയോ, ചോദിചു ഫസ്റ്റ്ഇയര്‍ ബയോകെമിസ്ട്രി ക്ലാസ്‌റൂം കണ്ടുപിടിച്ചു, പെട്ടെന്ന് കേറി കിട്ടിയ ബെഞ്ചില്‍ ഇരുന്നു...
"ഹലോ, ഞാന്‍ സുരേഷ്, വീട് ശ്രീമംഗലം..." തൊട്ടടുത്തിരുന്ന കുട്ടി സ്വയം പരിചയപ്പെടുത്തി..
"ഹലോ, അനൂപ്‌, വീട് ചെമ്പതോട്ട്"..
അല്പം കഴിഞ്ഞപ്പോള്‍ ഒരു മാഷ്‌ വന്നു ഓരോരുത്തരുടെ പേര് വിളിക്കാന്‍ തുടങ്ങി....എല്ലാരും ഉണ്ടോ എന്നറിയാന്‍ ആയിരിക്കണം...
മാഷ്‌ പോയതിനു ശേഷം, അനൂപ്‌ ക്ലാസ്‌ ആകെ ഒന്ന് വീക്ഷിച്ചു....
ക്ലാസ്സിന്റെ വലത്തേയറ്റത്തുള്ള ബെഞ്ചില്‍ അതാ, അന്ന് കണ്ട ആ പെണ്‍കുട്ടി...

ഇന്റര്‍വെല്‍ ആയപ്പോള്‍ അവന്‍ സുരേഷിനോപ്പം ക്ലാസിനു വെളിയില്‍ ഇറങ്ങി...പരസ്പരം ഓരോന്ന് സംസാരിച്ചുനില്‍ക്കുമ്പോള്‍ ആ പെണ്‍കുട്ടി അടുത്ത് വന്നു പറഞ്ഞു....
"അന്ന് അധികം സംസാരിക്കാന്‍ പറ്റിയില്ല, ട്ടോ"

"ഓക്കേ, അനുപ്‌ നിങ്ങള്‍ വര്‍ത്താനം പറയൂ, ഞാന്‍ അവിടെയുണ്ട്....
ഞങ്ങള്‍ നേരത്തെ പരിചയക്കാര്‍ ആണെനു കരുതി സുരേഷ് ഒഴിവായി...

"അത് സാരമില്ല, ഞാന്‍ അനൂപ്‌, ചെമ്പതോട്ടു ആണ് വീട്"
"ഞാന്‍ ശ്രീകല, ഇവിടെ സിറ്റിയില്‍ ആണ് വീട്, അച്ഛനെ അറിയുമായിരിക്കും, ഡോക്ടര്‍ വീണാധരന്‍, ഓര്‍ത്തോ സ്പെഷ്യലിസ്റ്റ്‌"
"ഓഹോ, അവരുടെ മോളാണോ, അവരെ ഞാന്‍ അറിയും"
ഇന്റര്‍വെല്‍ കഴിഞ്ഞു ഞങ്ങള്‍ വീണ്ടും ക്ലാസ്സില്‍ കയറി....

പഠനത്തില്‍ അനുപ്‌ മിടുക്കനായിരുന്നു..
പ്ലസ്‌ ടു വിനു തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നു...എന്ട്രന്സിനു പോകാന്‍ എല്ലാരും നിര്‍ബന്ധിച്ചു...പക്ഷെ അവനറിയാമായിരുന്നു, എന്‍ട്രന്‍സ്‌ പാസ്സായാലും ഉള്ള അവസ്ഥ, അതുകൊണ്ട് അവന്‍ എഴുതിയതേ ഇല്ല...
കൂലി പണിക്കാരനായ അച്ഛന്റെ മകനാ, "ഡോക്ടര്‍" ഒരു സ്വപ്നം മാത്രം...
"ഞാന്‍ വേറെ നല്ല ഒരു ജോലി നേടും" അഭ്യുദയകാംഷികളോട് അവന്‍ എപ്പോളും പറയും...അങ്ങനെയാണ് ബയോ കെമിസ്ട്രി എടുത്തത്‌...

ക്ലാസ്സ്‌ ടെസ്റ്റുകളില്‍ എല്ലായ്പോഴും അനുപിനായിരുന്നു ഫസ്റ്റ്.
"നീ ഇതെങ്ങനെ ഒപ്പിക്കുന്നെട" സുരേഷിന്റെ സ്ഥിരം ചോദ്യമാണ്...
ഓരോ റിസള്‍ട്ട്‌ കഴിയുമ്പോഴും, ശ്രീകലയും വന്നു അഭിനന്ദിക്കും...
"കണ്ഗ്രാട്സ് അനുപ്‌, കീപ്‌ ഇറ്റ്‌ അപ്"...അവന്‍ എല്ലാം ഒരു ചിരിയില്‍ ഒതുക്കും....

"എങ്ങനുന്ടെടീ നിന്റെ പഠിതമൊക്കെ"
ഇടയ്ക്കു വീണുകിട്ടിയ ഒരു ഞായറാഴ്ച, വൈകുന്നേരത്തെ ചായ സമയത്ത് ശ്രീകലയുടെ അച്ഛന്‍ ചോദിച്ചു...
"കുഴപ്പമില്ല ഡാഡി"
"ഹൂ ഈസ്‌ ദി ടോപ്പെര്‍" ..ഡോക്ടര്‍ക്ക്‌ ആകാംഷ..
"ഒരു അനുപ്‌ ഡാഡി, ആള്‍വേയ്സ് അവന്‍ തന്നെ....സൊ ബ്രില്ലിയന്റ്റ്, അതും ഒരു നോര്‍മല്‍ ഫാമിലിയില്‍നിന്നുമാ"...അനുപിനെ കുറിച്ച് പറയാന്‍ അവള്‍ക്കു നാവുകള്‍ നൂറു....
"വേണമെന്ന് വിചാരിച്ചു പഠിക്കുന്നവര്‍ അങ്ങനെയാ."....കമ്മന്റ് വന്നത് അമ്മ മീനാക്ഷിയില്‍ നിന്ന്...
അവര്‍ കലക്ടരെട്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്...
"ഈ മമ്മി എപ്പോളും ഇങ്ങനെയാ, ഞാന്‍ വേണ്ടാന്നു വെച്ചാണോ പഠിക്കുന്നെ?
"ഓക്കേ ഓക്കേ , ചിണ്ങ്ങണ്ട" ...ഒറ്റ മോളുടെ പരിഭവം കാണാന്‍ ഡോക്ടര്‍ക്ക് തീരെ വയ്യ.....

ഒരു വെള്ളിയാഴ്ച്ച...
അന്ന് സുരേഷ് ക്ലാസ്സില്‍ വന്നില്ലായിരുന്നു...
ഉച്ചക്ക് ശേഷം രണ്ടു പിരിയഡ് കഴിഞ്ഞപ്പോള്‍, പിയുണ്‍ വന്നു.
" ഇനി ഇന്ന് ക്ലാസ്സ്‌ ഇല്ലെന്നു ഡിപ. ഹെഡ്‌ പറയാന്‍ പറഞ്ഞു"
എല്ലാരും ക്ലാസ്സ്‌ വിട്ടു വെളിയില്‍ ഇറങ്ങി...
"അനുപ്‌ നേരെ വീട്ടിലെക്കാണോ"? പിറകില്‍നിന്നും ശ്രീകല ഓടിയടുതുകൊണ്ട് ചോദിച്ചു..."പിന്നല്ലാതെ" ..അനുപ്‌ അത്ഭുതം കൂറി...
"ഇവിടെ അടുത്ത് നല്ലൊരു പാര്‍ക്ക്‌ ഉണ്ട്, നമുക്കവിടെ ഇത്തിരി നേരം പോയിരിക്കാം" അവള്‍ പതിയനെ പറഞ്ഞു...
"അയ്യോ, ഞാനില്ല...ഞാന്‍ വീട്ടിലേക്കാ".....അനുപ്‌
"വേഗം തരിച്ചു പോരാം, ഒരു അര മണിക്കൂര്‍.." അവളും വിട്ടില്ല..
കുറെ നേരത്തെ നിര്‍ബന്ധത്തിനു അനുപ്‌ വഴങ്ങി. അവര്‍ പാര്‍കിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറി..

"അനുപെന്താ എന്ട്രന്‍സ് എഴുതാതിരുന്നെ, ഉറപ്പായും കിട്ടുമായിരുന്നല്ലോ?.. പാര്‍ക്കില്‍ സംസാരിക്കുന്നതിനിടെ ശ്രീകല ചോദിച്ചു...
"കിട്ടിയാല്‍ മാത്രം മതിയോ, ശേഷം വേണ്ടതൊക്കെ താങ്ങാന്‍ ഞങ്ങള്‍ക്കാവില്ല..എന്റെ അച്ഛനമ്മമാര്‍ കൂലിപ്പണിക്കാരാ".....

പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല..
"അച്ഛന് ഇപ്പോള്‍ തന്നെ വയ്യാണ്ടായിരിക്കുന്നു....ഇടയ്കിടെ ചുമയും, പനിയും".. അവന്റെ വാക്കുകളില്‍ ആധിയായിരുന്നു...

"നമുക്ക് പോകാം, വൈകിയാല്‍ അമ്മ വെവലാതിപ്പെടും" അനുപ്‌ ധൃതിയാക്കി..
"ഓക്കേ, പോകാം"....അവര്‍ തിരിച്ചു യാത്രയായി...

അന്ന് രാത്രി ശ്രീകലയ്ക്ക് ഉറക്കം വന്നതേയില്ല....
ഓരോന്ന് ആലോചിച്ചുകൊണ്ട്‌ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു..
"പാവം അനുപ്‌, അവനൊരു നല്ല ഭാവിയുണ്ട്, പക്ഷെ......"

ഫസ്റ്റ് ഇയര്‍ ക്ലാസ്സ്‌ തീരാറായി... പിന്നെ കുറച്ചു സ്ടഡി ലീവ്‌...

"അനുപ്‌ , ടോപ്പര്‍ ആവണം ട്ടോ, ആള്‍ ദി ബെസ്റ്റ്"
ക്ലാസ്സിന്റെ അവസാന ദിവസം പിരിയുമ്പോള്‍ ശ്രീകല പറഞ്ഞു..

അപ്പോഴും ഒരു പാതി ചിരി അനുപിന്റെ മുഖത്ത്...

പരീക്ഷ കഴിഞ്ഞു....ഇനി അവധിക്കാലം...
എല്ലാ കുട്ടികളും ആഹ്ലാദതിമിര്‍പ്പിലാണ്...ഒരു മാസത്തേക്ക് ഇനി അവരുടെ കാലം...
പക്ഷെ ശ്രീകല മാത്രം വിഷാദയായി ബെഞ്ചില്‍ ഇരിക്കുകയാണ്...
സുരേഷും, അനൂപും അടുത്ത് വന്നതും അവള്‍ എഴുന്നേറ്റു...
"എന്ത് പറ്റി , സുഖമില്ലേ? അനുപ്‌ ചോദിച്ചു..
"ഏയ്‌ , ഒന്നുമില്ല", അവളുടെ സ്വരം ഇടറിയിരുന്നു..
"ഓക്കേ, എന്നാല്‍, ഇനി സെകണ്ട് യീറില്‍ കാണാം".. പരസ്പരം ബൈ പറഞ്ഞു അവര്‍ പിരിഞ്ഞു......
"സിടിയിലെങ്ങാനും വരുമ്പോള്‍, വീട്ടിലേക്കും വരണം ട്ടോ, നടത്ത ത്തിനിടയില്‍ ക്ഷണരൂപേണ അവള്‍ അനുപിനോട് പറഞ്ഞു...
"തീര്‍ച്ചയായും" .....

അവധിക്കാലതൊരുദിവസം ശ്രീകലയും അമ്മയും കൂടി ഷോപ്പിങ്ങിനു പോയതായിരുന്നു.. ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു കാറില്‍ കയറുമ്പോള്‍ ആണ് അവള്‍ അത് ശ്രദ്ധിച്ചത്...അനൂപും ഒരു സ്ത്രീയും കൂടി ഒരാളെ താങ്ങിപ്പിടിച് ഓടോയില്‍ കയറ്റുന്നു...
അവള്‍ ഓടി അവന്റെ അടുത്തേക്ക് ചെന്നു.
"ശ്രീ, വേര്‍ ആര്‍ യു ഗോയിംഗ്? പിറകില്‍ നിന്നും മമ്മി ഒച്ചയെടുത്തു..
"അനുപ്‌, എന്ത് പറ്റി?"

"അച്ഛന് പനി കലശലായി, ഇവടെ കാണിക്കാന്‍ വന്നതാ.."
"ഡോക്ടര്‍ എന്ത് പറഞ്ഞു" അവള്‍ക്കു ജിജ്ഞാസയായി..

അനുപ്‌ അമ്മയുടെ നേര്‍ക്ക്‌ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...

രണ്ടാംവര്‍ഷത്തെ ക്ലാസ്സ്‌ തുടങ്ങി...
ആദ്യത്തെ മൂന്നു ദിവസം അനുപ്‌ ക്ലാസിനു വന്നു, പിന്നെ രണ്ടു ദിവസം വന്നില്ല...എന്തെകിലും ആവശ്യം കാണുമെന്നു ശ്രീകല ഊഹിച്ചു..
അടുത്ത ആഴ്ചയും ഇത് തുടര്‍ന്നപ്പോള്‍,അവള്‍ സുരേഷിനോട് ചോദിച്ചു..

"അനുപ്‌ എന്താ ക്ലാസ്സില്‍ വരാത്തെ"...ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അവന്‍ എല്ലാം പറഞ്ഞു....

"അവന്റെ അച്ഛന് തീരെ വയ്യ, തീര്‍ത്തും റസ്റ്റ്‌ എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അമ്മ അച്ഛനെ നോക്കാന്‍ വീട്ടില്‍ തന്നെയാ, അത് കൊണ്ട് അവന്‍ ഇപ്പോള്‍ ഇടയ്ക്കു പണിക്കും പോന്നുണ്ട്"...

നിര്‍വികാരനായി സുരേഷ് ഇത്രയും പറഞ്ഞപ്പോഴേക്കും അവള്‍ തരിച്ചു പോയി.....

അടുത്തൊരു ദിവസം ക്ലാസ്സില്‍ അനുപിനെ കണ്ട ഉടനെ, ശ്രീകല ബാഗ്‌ തുറന്നു കുറച്ചു രൂപ എടുത്തു അവനു നേരെ നീട്ടി.

"എന്തായിത്"
"ഇത് വെച്ചോളൂ"..
"വേണ്ട ശ്രീകല, എനിക്ക് ജോലിക്ക് പോയി പൈസ കിട്ടാറുണ്ട്.."
"സഹായമല്ല, കടമായി വെച്ചൂടെ,പിന്നീട് തന്നാല്‍ മതി" ..അവള്‍ നിര്‍ബന്ധിച്ചു ..
"വേണ്ട, ആവശ്യമുള്ളപ്പോള്‍ ഞാന്‍ ചോദിച്ചോളാം"

ഏവരും പ്രതീക്ഷിച്ച പോലെ അനുപ്‌ തന്നെയായിരുന്നു ഫസ്റ്റ് ഇയര്‍ ടോപ്പര്‍ ....

ഹസ്തദാനങ്ങളുമായി കൂട്ടുകാര്‍ എതിയപോഴും അനുപ്‌ മറ്റേതോ ലോകത്തായിരുന്നു....

"ഡാഡി, അനുപ്‌ തന്നെയാ, ഇയര്‍ എന്ഡ് ടോപ്പര്‍", രാത്രി അച്ഛന്‍ വീട്ടില്‍ വന്നയുടന്‍ അവള്‍ അറിയിച്ചു.
"ഗുഡ്‌, ഓള്‍ ദി ബെസ്റ്റ് ഫോര്‍ ദാറ്റ്‌ യന്ഗ് മേന്‍".. ഡോക്ടര്‍ മറുപടി നല്‍കി..

"അവന്‍ ആരുടെയടുത്ത മോളെ ടുഷനൊക്കെ പോണത്?" അമ്മയുടെ സംശയം അതായിരുന്നു..
അവന്റെ വീട്ടിലെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ സ്ഥബ്ധി ചിരുന്നുപോയി....

"ഡാഡി , ഒരു റിക്വസ്റ്റ്, നമ്മുടെ മെഡിക്കല്‍ സ്റ്റോര്‍ സ്ടഫില്‍ അക്കൌന്ടന്റ്റ്‌ വേണം എന്ന് ഡാഡി അന്ന് പറഞ്ഞിരുന്നില്ലേ, അനുപിനെ പാര്‍ട്ട്‌ ടൈം ആയി അപ്പോയിന്റ് ചെയ്തൂടെ, അവര്‍ക്ക് അത് ഒരു ഗ്രേറ്റ്‌ ഹെല്പ് ആവും, ഡാഡി"..വികാരാധീനയായി അവള്‍ പറഞ്ഞു...

"ഞാന്‍ നോക്കട്ടെ..."

"ശ്രീ പറഞ്ഞത് ആലോചിച്ചോ"
രാത്രി ഉറങ്ങാന്കിടക്കുമ്പോള്‍ മീനാക്ഷി ഡോക്ടറോട് ചോദിച്ചു..
"ഞാന്‍ മാനേജരോട് ചോദിച്ചു, ഒരു അക്കൌന്ടന്റ്റ്‌ എന്തായാലും വേണം, പാര്‍ട്ട് ടൈം മതിയോന്ന..."
"തത്കാലം മതി, പിന്നേ അവന്‍ ജോയിന്‍ ചെയ്‌താല്‍ നമുക്ക് രണ്ടാ കാര്യം. അവനൊരു എക്സ്ട്രാ ബ്രില്ലിയന്റ്റ് പയ്യനാ, അവന്‍ വിചാരിച്ചാല്‍, ശ്രീയെക്കൂടി ഇമ്പ്രുവ് ചെയ്യിക്കാന്‍ പറ്റില്ലേ?"
"ഓ, അത് ശരിയാ,ഞാന്‍ അതോര്‍ത്തെ ഇല്ല, നാളെത്തന്നെ ഞാന്‍ മാനേജരെ വിളിച്ചു പറയാം"

"ശ്രീമോളെ, അനുപിനോട് പറഞ്ഞെക്, നെക്സ്റ്റ് മണ്ടേ അവനു ജോയിന്‍ ചെയ്യാം എന്ന്, ഓക്കേ.." രാവിലെ പുറപ്പെടുന്നതിനു മുമ്പ് ഡോക്ടര്‍ പറഞ്ഞു.

"താങ്ക് യു വെരി മാച്ച് ഡാഡി" അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി...

ശ്രീകല അന്ന് വളരെ ഉല്ലാസവതിയായിരുന്നു...
ഇത്തിരി നേരത്തെ ക്ലാസ്സില്‍ എത്തി, അനുപിനെ കാത്തിരുപ്പായി...
അങ്ങ് ദൂരെ അവന്റെ തലവെട്ടം കണ്ടതും അവള്‍ ഓടി അടുത്ത് ചെന്നു...

"കണ്ഗ്രാച്ചുലെഷന്‍സ് , അടുത്താഴ്ച മുതല്‍, അനുപ്‌ ഒരു അക്കൌന്ടന്റ്റ്‌ ആണ്" അനുപിന്റെ കൈ ബലമായി പിടിച്ചു കുലുക്കിക്കൊണ്ട് അവള്‍ പറഞ്ഞു...

അനുപിനു ഒന്നും മനസ്സിലായില്ല , അവന്‍ അവളെ അന്ധാളിച്ചു നോക്കി....
"ഞാന്‍ എല്ലാം പറയാം, വരൂ" അവര്‍ ക്ലാസ്സിലേക്ക് നടന്നു..
കഥയൊക്കെ കേട്ടപ്പോള്‍ അനുപ്‌ പറഞ്ഞു, "വേണ്ടാരുന്നു, ശ്രീകല"
"എന്തെ, ഞാന്‍ ശരിയാക്കിയത് കൊണ്ടാണോ?"
"ഏയ്‌, അതല്ല, "

"ഏതു അല്ലയുമില്ല, സൊ, നെക്സ്റ്റ് മണ്ടേ അനുപ്‌ ജോയിന്‍ ചെയ്യുന്നു..

വീട്ടിലെത്തി അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷമായി...
"ആ പെണ്‍കുട്ടിയെ ദൈവം അനുഗ്രഹിക്കും" ...അമ്മ കരച്ചിലിന്റെ വക്കത്തെത്തി...

"അമ്മെ, ചിലപ്പോള്‍, രാത്രി അവിടെ തങ്ങേണ്ടി വരും, അന്നന്നത്തെ കണക്കു തീര്‍ക്കണം, എന്നാണ് ശ്രീകല പറഞ്ഞത്"..
സാരമില്ല മോനെ, അവരുടെ അടുത്തല്ലേ, പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാലോ"? അമ്മ സമാധാനപ്പെട്ടു...

"നിനക്ക് ജോലിയും പഠിത്തവും രണ്ടും കൂടി ആവുമോ മോനെ" അച്ഛന്റെ ആധി അതായിരുന്നു...
"അത് സാരമില്ലച്ചാ , പതിയനെ ശരിയാവും, അടുത്ത തിങ്കളാഴ്ച അവിടെ പോകണം"...

"ഭഗവാനെ, എന്റെ കുട്ട്യേ കാക്കണേ"....അമ്മയുടെ പ്രാര്‍ത്ഥന....

പറഞ്ഞ ദിവസം തന്നെ അനുപ്‌ അവിടെ ചെന്നു...
ഡോക്ടറും മാനേജരും അവിടെയുണ്ടായിരുന്നു...
"ഹെലോ അനുപ്‌" അവര്‍ അവനെ സ്വാഗതം ചെയ്തു..

പരസ്പരം പരിചയപ്പെട്ടതിനു ശേഷം ഡോക്ടര്‍ പറഞ്ഞു...
"ഞാന്‍ ഇറങ്ങുവാണ്, കാര്യങ്ങള്‍ ഒക്കെ മാനേജര്‍ പറഞ്ഞു തരും, ഓക്കേ "
ജോലിയുടെ എല്ലാ വശങ്ങളും പറഞ്ഞു കൊടുത്തതിനു ശേഷം മാനേജര്‍ പറഞ്ഞു, "പാര്‍ട്ട് ടൈം ആയതുകൊണ്ട് ചിലപ്പോള്‍ ഇവിടെ സ്റ്റേ ചെയ്യേണ്ടി വരും"..
"പറഞ്ഞിരുന്നു സര്‍.." ...

"മെഡിക്കല്‍ സ്റൊരിന്റെ പിറകില്‍ ഒരു ലിവിംഗ് റൂം ഉണ്ട്, എല്ലാ സൌകര്യങ്ങളും ഉണ്ട്. അവിടെ താമസിക്കാം, ഡോക്ടറുടെ വീട് ഇതേ കോമ്പൌണ്ടില്‍ ആണ്," ...

"ശരി സര്‍"
"അപ്പൊ നാളെ തൊട്ടു സ്ടാര്ട്ട് ചെയ്തോളൂ ട്ടോ, ഇപ്പൊ വീട്ടിലേക്കു പൊയ്ക്കോളൂ."
"ശരി സര്‍" അനുപ്‌ തല കുലുക്കി..

പിറ്റേന്ന്, രാത്രിയവിടെ താങ്ങാനുള്ള സന്നാഹത്തോടെ അനുപ്‌ അവിടെയെത്തി...

"വരൂ അനുപ്‌, ഐശ്വര്യത്തോടെ തുടങ്ങിക്കൊള്ളൂ"
മാനേജര്‍ അവന്റെ മേശ ചൂണ്ടി പറഞ്ഞു....
അച്ഛനമ്മമാരെയും, ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു അവന്‍ ആ കസേര തൊട്ട് വന്ദിച്ചു, പിന്നെ അതില്‍ ഇരുന്നു...
ഫയലുകളും, മറ്റും ഓരോന്നായി മറിച്ച്നോക്കി..

"അനുപ്‌, ആ പിസിയുടെ പാസ്‌വേര്‍ഡ്‌, ലോയല്ടി., ഓള്‍ സ്മാള്‍ലെറ്റര്‍
"ഓക്കേ സര്‍"

ആറു മണിക്ക് മാനേജര്‍ പോയി, അനുപ്‌ ഓരോ ജോലികളായി ചെയ്ത തീര്‍ത്തു കൊണ്ടിരുന്നു...

കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അനുപ്‌ പോയി സ്റൊരിന്റെ വാതില്‍ തുറന്നു....

അവന്‍ അത്ഭുതപ്പെട്ടുപോയി ...
ഡോക്ടറും, ഭാര്യയും ശ്രീകലയും വെളിയില്‍ നില്‍ക്കുന്നു...

"എന്താ സര്‍" അവന്‍ വെപ്രാളത്തോടെ ചോദിച്ചു..
"ഹേയ് ഒന്നുമില്ല, വെറുതെ, അനുപ്‌ ഭക്ഷണം കഴിച്ചോ?"
"ഇല്ല സര്‍, കുറച്ചു കൂടി ജോലി ബാകിയുണ്ട്‌, അത് കഴിഞ്ഞു കുളിച്ചിട്ടു പോണം, ഹോട്ടെലില്‍.."
"ഇന്നത്തെ ശാപ്പാട്, എന്റെ വക, ഫസ്റ്റ് ഡേയ് അല്ലെ"..
"വേണ്ട സര്‍, ഞാന്‍ ഹോട്ടലില്‍ നിന്നു........."
"സാരമില്ലടോ, ഇവള്ക് എന്തോ ഡൌട്ട് ഉണ്ടെന്നും പറഞ്ഞു, അത് ക്ലിയര്‍ ചെയ്തു, ശാപ്പാടും കഴിച്ചു വേഗം വരാം, എന്താ" ഡോക്ടര്‍ വിട്ടില്ല...

"അപ്പൊ, സ്റ്റോര്‍ പൂട്ട്ക്കോ, എന്നിട്ട് വേഗം വാ", അവര്‍ നടന്നു കഴിഞ്ഞിരുന്നു....

ശ്രീകല കാത്തിരിക്കുകയായിരുന്നു, അവന്‍ വരുന്നതും നോക്കി...
അവനെ കണ്ടതും ഓടിപ്പോയി ഗേറ്റ് തുറന്നു..."വരൂ" അവള്‍ ക്ഷണിച്ചു...

"നീ നിന്റെ ഡൌട്ട് ക്ലിയര്‍ ചെയ്യൂ , അപ്പോളേക്കും ഞാന്‍ ഡിന്നര്‍ എടുത്തു വെക്കാം" അമ്മയുടെ ഓര്‍ഡര്‍ അടുക്കളയില്‍ നിന്ന്....

"അനുപ്‌, എനിക്ക് ഇന്നെടുത്ത ഒന്നും മനസ്സിലായില്ല ട്ടോ, ഒന്ന് പറഞ്ഞു തര്വോ?" അവള്‍ ഓരോന്നായി ചോദിച്ചു, അവന്‍ എല്ലാം വ്യക്തമാക്കിക്കൊടുത്തു...
അര മണിക്കൂര്‍ കഴിഞ്ഞപ്പോളെക്കും അവള്‍ടെ അമ്മയെത്തി, "കഴിഞ്ഞോ"

"യെസ്, ഇനി ശാപ്പാട്, ഓക്കേ "
ഭക്ഷണവും കഴിച്ചു അവന്‍ തിരിച്ചു പോയി..

"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കണ്ട", ഡോക്ടര്‍ ഒര്മാപെടുത്തി..
"ശരി സര്‍"...

അനുപ്‌ സ്വന്തം വീട്ടല്‍ പോവാത്ത ദിവസങ്ങളില്‍ ഒക്കെ ആ പതിവ് തുടര്‍ന്നു...
ആഴ്ചകള്‍ മാസങ്ങളായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു...
ശ്രീകല ശരിക്കും പഠനത്തില്‍ മുന്നോട്ട് പോയി...
ക്ലാസ്സ്‌ ടെസ്റ്റുകളില്‍ അവള്‍ അനുപിന്റെ ഏകദേശം അടുത്ത് വരെയെത്താന്‍ തുടങ്ങി...
മറ്റു കുട്ടികള്‍ ആശ്ചര്യചകിതരായി...പക്ഷെ സത്യം പറയാന്‍ ശ്രീകലയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല...
ക്ലാസ്സില്‍ അനുപ്‌ ഒരു ഹീറോ ആവാന്‍ തുടങ്ങിയിരുന്നു..
പക്ഷെ, എല്ലാത്തിനും മേലെ, തന്റെ അച്ഛന്റെ രോഗാവസ്ഥ അവനെ അലട്ടിക്കൊണ്ടിരുന്നു...

സെകണ്ട് ഇയര്‍ പരീക്ഷ അടുത്തു..
"അനുപ്‌, ഞാന്‍ മാനേജരോട് പറഞ്ഞിട്ടുണ്ട്, നിന്റെ വര്‍ക്ക്‌ ലോഡ് കുറക്കാന്‍, എക്സാം തീരുന്നതുവരെ. നന്നായി പഠിക്കുക, ഓക്കേ, ഒപ്പം അവളെയും പഠിപ്പിക്കുക" ഡോക്ടര്‍ ഒരു ദിവസം അവനോടു പറഞ്ഞു..
"ശരി സര്‍" അവനു സന്തോഷമായി...

അങ്ങനെ പരീക്ഷയും കഴിഞ്ഞു...
രണ്ടാള്‍ക്കും നല്ല മാര്‍ക്ക് കിട്ടും എന്ന ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു...
അനുപിന്റെ അച്ഛന്റെ രോഗവും കുറേശെ ഭേദപ്പെടാന്‍ തുടങ്ങി..
അതുകൊണ്ട് അവനും ജോലിയില്‍ കൂടുതല്‍ ഉന്മേഷവാനായി...

തേര്‍ഡ് ഇയര്‍ ക്ലാസ്സ്‌ തുടങ്ങി...
സെക്കന്റ്‌ ഇയര്‍ റിസള്‍ട്ട്‌ വന്ന ദിവസം ഡോക്ടറുടെ വീട്ടില്‍ ടോട്ടല്‍ ഹാപ്പിയായിരുന്നു...

അനുപ്‌ ഫസ്റ്റ്, ശ്രീകല സെകണ്ട്....
മാഷന്‍മാര്ക്കൊക്കെ ഭയങ്കര അത്ഭുതമായി...

അഭിനന്ദന പ്രവാഹങ്ങള്‍ തലങ്ങും വിലങ്ങും ..
കൂടുതല്‍ കിട്ടിയത് ശ്രീകലക്ക് ആയിരുന്നു...
"ഗ്രേറ്റ്‌ വര്‍ക്ക്‌ ഡണ്‍" ഡിപ. ഹെഡ്‌ പറഞ്ഞു...

"സര്‍, ഫുള്‍ ക്രെഡിറ്റ്‌ അനുപിനാണ്"...അവളുടെ മറുപടി....

പിന്നെയും മാസങ്ങള്‍ കടന്നു പോയി..

"ഫൈനല്‍ ഇയര്‍ ആണ്, ഓര്‍മ്മ വേണം? ഡോക്ടറുടെ ഉപദേശം മിക്കവാറും എല്ലാ ദിവസങ്ങളിലും...
ക്ലാസ്സ്‌ ടെസ്റ്റുകള്‍ ഓരോന്നായി വന്നു...റിസള്‍ട്ട്‌ എല്ലാറ്റിലും പഴയത് തന്നെ...ഒന്ന് അനുപ്‌, രണ്ടു ശ്രീകല....
പലരുടെയും മനസ്സില്‍ ഈ വാര്‍ത്ത സന്തോഷം ഉളവാക്കിയെങ്കിലും, ഒരാള്‍ മാത്രം തെല്ലു വ്യാകുലപ്പെട്ടു...
ശ്രീകലയുടെ അമ്മ മീനാക്ഷി.....

"അനുപ്‌ ഇലെന്കില്‍ തന്റെ മകള്‍ ടോപ്പര്‍"
പല ചിന്തകളും ആ മനസ്സില്‍ തല പൊക്കി....

മാസങ്ങള്‍ വേഗത്തില്‍ കടന്നു പോയി...
പരീക്ഷ അടുക്കാറായി....
അനുപും ശ്രീകലയും പഠിത്തത്തിന്റെ തിരക്കിലാണ്...
ഇപ്പോഴും വായനയും, ഡിസ്കഷനും...
ഒരാഴ്ച മുമ്പ് പോയി ഹാള്‍ ടിക്കറ്റ്‌ വാങ്ങി വന്നു....

പരീക്ഷയുടെ തലേന്ന് രാവിലെ ശ്രീകലയുടെ നിലവിളി കേട്ടാണ്‌ ഡോക്ടറും ഭാര്യയും ഉണര്‍ന്നത്....
"മമ്മി, എന്റെ നെക്ലേസ്‌ കാണാന്‍ ഇല്ല, വൈകീട്ട് കുളിക്കുമ്പോള്‍ ഊരി മേശപ്പുറത്ത്‌ വെച്ചതാ, പിന്നെ ഇട്ടിട്ട്ല്ല....
"ഓ ഗോഡ്, ഏഴു പവന്റെ സാധനമാ" മീനാക്ഷി വേവലാതിപ്പെട്ടു....
എല്ലാരും കൂടി മുറി മുഴുവന്‍ നോക്കി....കണ്ടില്ല....
ഡോക്ടര്‍ പറഞ്ഞു, "സാരമില്ല മോളെ, നീ വെറുതെ ടെന്‍ഷന്‍ അടിക്കണ്ട..."
"സാരമില്ലെന്നോ, എന്നാലും എവിടെ പോയെന്ന് അറിയണമല്ലോ?", നിങ്ങള്‍ ആ അനുപിനെ ഇങ്ങു വിളിച്ചേ, എനിക്ക് അവനെ ചെറിയ സംശയം ഉണ്ട്...
"ഇല്ല മമ്മി , അവന്‍ അങ്ങനെ ചെയ്യില്ല, " അവള്‍ പറഞ്ഞു
"ശരിയാ, എനിക്കും അത് തോനുന്നില്ല" ഡോക്ടര്‍ ശ്രീകലയെ സപ്പോര്റ്റ് ചെയ്തു.
"അവനെ ഒന് ഇങ്ങോട്ട് വിളിക്ക്" മീനാക്ഷിയുടെ സ്വരം കനത്തു...

ഡോക്ടര്‍ പോയി അനുപിനെ വിളിച്ചു വന്നു..
"എന്താ ശ്രീകല, എന്ത് പറ്റി" അവനും വേവലാതിയായി...
"എന്റെ നെക്ലേസ്‌ കാണുന്നില്ല, ഇന്നലെ വൈകീട്ട് വരെ ഇവിടെ ഉണ്ടായിരുന്നു"
"ദൈവമേ," അവന്‍ ഉച്ചത്തില്‍ വിളിച്ചു പോയി...

"അനുപേ, അബദ്ധം പറ്റിയെങ്കില്‍ ഞങ്ങള്‍ ക്ഷമിക്കാം, എടുത്തെങ്കില്‍ അത് തിരികെ വെചെക്കൂ" പൊടുന്നനെ മീനാക്ഷി അവനോടു പറഞ്ഞു...
"ഇല്ല മാഡം, ഞാന്‍ അത ചെയ്യില്ല...."
"അങ്ങനെ അങ്ങ് വിശ്വസിക്കാന്‍ പറ്റുമോ?, നിന്റെ മുറിയോന്നു നോക്കട്ടെ" ഇതും പറഞ്ഞു അവര്‍ സ്റ്റോര്‍ റൂമിന്റെ പിറകില്‍ ലിവിംഗ് റൂമിലേക്ക്‌ നടന്നു... പിന്നാലെ, ബാകി എല്ലാവരും....

എല്ലായിടവും നോക്കുന്ന കൂട്ടത്തില്‍, നിലത്തു മൂലയ്ക്ക് കിടക്കുന്ന നെക്ലേസ്‌ മീനാക്ഷി കണ്ടു...അതെടുത്ത് ഉയര്തിക്കാടി അവര്‍ ആക്രോശിച്ചു..
"ഹമ്പട, അപ്പൊ ഇതായിരുന്നു പരിപാടി അല്ലെ?"
ഇല്ല ‍, ഞാന്‍ എടുത്തിട്ടില്ല, അവന്‍ കരയാന്‍ തുടങ്ങി...
"ഇപ്പ ശരിയാക്കാം, അവര്‍ ധൃതിയില്‍ മൊബൈലില്‍ എവിടെയോ വിളിച്ചു...
അനുപിന്റെ കരച്ചില്‍ ഉച്ചത്തിലായി...
ഡോക്ടറും ശ്രീകലയും എന്ത് ചെയ്യണം എന്നറിയാതെ നിന്ന് കുഴങ്ങി..

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ അവിടെയെത്തി, മീനാക്ഷിയെ വിഷ് ചെയ്തു...
"ഇവനാ കക്ഷി, സ്റ്റെഷനിലേക്ക് കൂട്ടിക്കോ, കംപ്ലൈന്റ്റ്‌ ഞാന്‍ പിന്നീട് ഫാക്സ് അയക്കാം" അവര്‍ വന്നയാളോട് പറഞ്ഞു
"ശരി മാഡം"
അനുപ്‌ ഡോക്ടറുടെ കാലു പിടിച്ചു കരയാന്‍ തുടങ്ങി, "സര്‍, ഞാന്‍ ഇത് ചെയ്തിട്ടില്ല, രക്ഷിക്കണം സര്‍"
"മീനു, വിട്ടേക്ക്, പോട്ടെ" അയാള്‍ ഭാര്യയോടു പറഞ്ഞു...
"വിടാനോ, ഇപ്പൊ വിട്ടാല്‍ അവന്‍ ഇതിലും വലുത് ചെയ്യും", ഇയാള്‍ പൊയ്ക്കോ...
വന്നയാള്‍ അവനെയും കൂട്ടി പോവാന്‍ ഒരുങ്ങി..
കരഞ്ഞു കൊണ്ട് അവന്‍ ശ്രീകലയെ അവസാനമായി നോകി
ദയനീയമായിരുന്നു ആ നോട്ടം...

അവര്‍ പോയ ഉടനെ, ശ്രീകല മുറിയില്‍ കയറി വാതിലടച്ചു...
അച്ഛനും അമ്മയും മാറി മാറി വിളിച്ചിട്ടും അവള്‍ വാതില്‍ തുറന്നില്ല...
"അത് കുറച്ചു കഴിഞ്ഞു ശരിയാവും, ഞാന്‍ ഒന്ന് പുറത്തു പോയി വരാം, " മീനാക്ഷി ഇത്രയും പറഞ്ഞു വെളിയിലേക്ക് പോയി...
"ശ്രീ മോളെ, വാതില്‍ തുറക്ക്‌, നമുക്ക് ശരിയാക്കാം "
അയാള്‍ ആവുന്നത്ര ശ്രമിച്ചു നോകി....
അവസാനം അവള്‍ തനിയെ വാതില്‍ തുറന്നു....
"ഡാഡി, എനിക്കുറപ്പാ, അവന്‍ ഇത് ചെയ്യില്ല...എന്തോ ചതിയുണ്ട് ഇതില്‍, അവനെ ഇന്ന് തന്നെ പുറത്തു കൊണ്ട് വനില്ലെന്കില്‍ ഞാന്‍ നാളെ എക്സാം എഴുതില്ല, ഉറപ്പാണ്, കൂടാതെ എന്നെ പിന്നെ ജീവനോടെ കാണുമെന്നും വിചാരിക്കണ്ട...", അവള്‍ എന്തോ ഉദ്ദേശിച്ചപോലെ പറഞ്ഞു...
ശ്രീ മോളെ, നമുക്ക് വേണ്ടത് ചെയ്യാം...
അയാള്‍ ഉടനെ മീനാക്ഷിയുടെ മൊബൈലില്‍ വിളിച്ചു....
"മീനു, നീ എവിടെയാ, കം ഫാസ്റ്റ്.."
പത്തു മിനിട്ടിനുള്ളില്‍ മീനാക്ഷി എത്തി...
"എത്രയും പെട്ടെന്ന് ആ കമ്പ്ലൈന്റ്റ്‌ പിന്‍ വലിക്കണം, തിരിച്ചൊന്നും എന്നോട് ചോദിക്കരുത്..."
ശ്രീകലയുടെ പ്രതികരണം അയാളെ ഭ്രാന്തനാക്കിയിരുന്നു ....

ഡോക്ടറും മീനാക്ഷിയും കൂടി ഉടന്‍ സ്റ്റെഷനിലേക്ക് പുറപ്പെട്ടു...
അവരെ കണ്ടതും ഇന്‍സ്പെക്ടര്‍ എഴുന്നേറ്റു, "എന്താ മാഡം"
"പിന്നെ ആ കമ്പ്ലൈന്റ്റ്‌ വിത്ത്‌ട്രാവ് ചെയ്യണം" അവര്‍ പറഞ്ഞു...
"ആര്‍ യു ഷുവര്‍?"
"എസ്"
"ഓക്കേ, പി സി , അവനെ പുറത്തിറക്കൂ" എസ് ഐ ഓര്‍ഡര്‍ ഇട്ടു...
പുറത്തിറങ്ങിയ അവനെ കരുവാളിച്ച മുഖം കണ്ടതും മീനാക്ഷിയുടെ നെഞ്ചിലൂടെ ആയിരം മിന്നള്‍ പിണരുകള്‍ പാഞ്ഞു...
അവന്‍ ദയനീയമായി അവരെ നോക്കി...
"വരൂ അനുപ്‌" ഡോക്ടര്‍ അവനെയും കൂട്ടി കാറിനടുത്തേക്ക് നടന്നു....
"സര്‍ എവിടെക്കാ,"
"വീട്ടിലേക്കു"....
"വേണ്ട സര്‍, എന്നെ ഇവടെ വിട്ടേക്ക്, ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാം" അവന്‍ അപേക്ഷിച്ചു....
"അനുപ്‌ അവിടെ ശ്രീമോള്‍ നിന്നെക്കാണാന്‍ കാത്തിരിക്കുകയാ"
പിന്നെ അവനൊന്നും മിണ്ടിയില്ല....
കാര്‍ ഡോക്ടറുടെ വീട്ടില്‍ എത്തി..
ശ്രീകല ഗേറ്റില്‍ കാത്തിരിക്കയായിരുന്നു...
അനുപിനെ കണ്ടു അവള്‍ വിങ്ങിപ്പോയി
ഓടി ചെന്ന് അവള്‍ അവനെ കെട്ടിപ്പിടിച്ചു...
രണ്ടുപേരും കരയുകയായിരുന്നു...
ഡോക്ടറും ഭാര്യയും നിറ കണ്ണുകളുമായി അകത്തേക്ക് പോയി...
നിറങ്ങള്‍ ചാര്‍ത്തിയ സുഹൃത്ബന്ധം നീണാള്‍ വാഴട്ടെ എന്ന് മനസ്സില്‍ പ്രാര്ധിചുകൊണ്ട്.......
----------------------------------------END------------------------------------------

No comments:

Post a Comment