Sunday, May 23, 2010

ശപിക്കപ്പെട്ട നിമിഷം...(KADHA)

"സാജൂ, ഒരു ലെറ്റര്‍ വന്നിട്ടുണ്ട്".. ടെക്സ്ടയില്‍ കമ്പനിയിലെ ജോലി കഴിഞ്ഞു വീട്ടിലെത്തിയ പാടെ, അമ്മ പറഞ്ഞു...
തിടുക്കത്തോടെ കവര്‍ പൊട്ടിച്ചു വായിച്ച അവന്റെ കണ്ണുകള്‍ വിടരുന്നത് അവര്‍ കണ്ടു.
"അമ്മെ, ഇന്റര്‍വ്യൂവിനുള്ള കത്താണ്, അന്നൊരു പരീക്ഷ പാസ്സായിരുന്നില്ലേ, , സ്കൂളിലെ മാഷിന്റെ, അതിന്റെയാ, വരുന്ന ഇരുപത്തിമൂന്നിന്" സന്തോഷത്താല്‍ അവന്റെ മുഖം പ്രകാശിതമായി...
"ഇതെങ്കിലും ഒന്ന് ശരിയാവണേ, എന്റെ മുത്തപ്പാ" അമ്മയുടെ വേദന നിറഞ്ഞ പ്രാര്‍ത്ഥന....

കൃത്യ സമയത്തുതന്നെ സാജു എല്ലാ സര്ടിഫിക്കട്ടുകളും സഹിതം സ്കൂളിലെത്തി...പുറത്തു കുറേപ്പേര്‍ നില്‍പ്പുണ്ടായിരുന്നു...ഉദ്യോഗാര്തികളും, രക്ഷാകര്താക്കളും....

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാജുവിന്റെ ഊഴം വന്നു...
വാതില്‍ തുറന്ന്, അവന്‍ അകത്തേക്ക് കടന്നു...

"പ്ലീസ് സിറ്റ് ഡൌണ്‍", ഒരാള്‍ പറഞ്ഞു...
കസേരയില്‍ ഇരുന്ന് ഇന്റര്‍വ്യൂ ചെയ്യുന്നവരെ ഓരോന്നായി നോക്കിയ സാജുവിന്റെ കണ്ണുകള്‍ ഒരാളില്‍ ഉടക്കിയതും അവന്‍ ആകെ തളര്‍ന്നു പോയി..."ഗംഗാധരന്‍ മാഷ്‌"....
താന്‍ ജീവിതത്തില്‍ ഇനി ഒരിക്കലും കാണാതിരിക്കാന്‍ ആഗ്രഹിച്ച മുഖം..

അവന്റെ മനസ്സില്‍ ക്ഷണനേരം കൊണ്ട് ഒരായിരം ഓര്‍മ്മകള്‍ ഓടി മറഞ്ഞു...

പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് നേരെ അടുത്തുള്ള ഗവ. കോളെജിലേക്ക് ..
കൂട്ടുകാരുമൊത്തു ആര്‍ത്തുല്ലസിച്ചു നടന്ന കോളേജ്ദിനങ്ങള്‍...

അവരില്‍ പലരും ഒന്നിച്ചു യുപി യിലും, ഹൈസ്കൂളിലും ഒന്നിച്ചു പഠിച്ചവര്‍....അതുകൊണ്ട് തന്നെ ബന്ധങ്ങള്‍ക്ക് ആഴവും കൂടുതല്‍ ആയിരുന്നു...

എത്ര പെട്ടെന്നാണ് ആദ്യ വര്ഷം കടന്നു പോയത്??

രണ്ടാംവര്‍ഷത്തെ ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയതേ ഉള്ളൂ..
എല്ലാ കോളേജിലെയും പോലെ, ജുനിയെര്സുമായി പരസ്പരം പരിചയപപെടല്‍ നടന്നുകൊണ്ടിരിക്കുന്ന സമയം...
തന്റെ കമ്പനിയിലെ മിക്കവരും ആ പരിപാടിക്ക് പോവാരുന്ടെങ്കിലും എന്തോ തനിക്കു അതിഷ്ടമാല്ലായിരുന്നു...

മഹേഷും, മനുവും, മാത്യുവും, ഹഫീസും എല്ലാം....ക്ലാസ്സ്ല്‍ കേറുന്നത് അവരിപ്പോള്‍ ദുര്‍ലഭം മാത്രം....

അങ്ങനെയൊരു ദിവസം..... ശുഷ്കമായ ക്ലാസ് റൂമിലേക്ക്‌ പിയുന്‍ വന്നു പറഞ്ഞു, "മനുവിനെ കാണാന്‍ ആരോ വന്നിരിക്കുന്നു"...
ഒട്ടും വൈകാതെ ഞാന്‍ അവനെയും തേടി നടക്കാന്‍ തുടങ്ങി...

പല ക്ലാസ് മുറികളിലും നോക്കിയിട്ട് കണ്ടില്ല...ഒടുക്കം മടങ്ങി വരുമ്പോള്‍,ഗോവണിക്കു താഴെയായി ഹാരിസിനെ കണ്ടു, വേറെയും കുറേപ്പേര്‍ ഉണ്ടെന്നു തോന്നി...

അടുത്ത് ചെന്നപ്പോള്‍ മനുവം, മാത്യുവും വേറെ ചിലരും...

വീണ്ടും ഉള്ളിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി...
ഒരു പെണ്‍കുട്ടിയുടെ തലമുടി പിടിച്ചു വലിക്കുകയാണ്‌ ഒരുത്തന്‍...
അവള്‍ ഒച്ചയില്ലാതെ കരയുന്നുമുണ്ട്...

"എടാ മാഷ്‌ വരുന്നു" പെട്ടെന്ന് പിറകില്‍ നിന്നാരോ വിളിച്ചു പറഞ്ഞു...
എല്ലാരും കിട്ടിയ പഴുതിലൂടെ ഓടി ...
എന്ത് ചെയ്യണമെന്നു അറിയാതെ ഞാന്‍ പകച്ചുനിന്ന്‌പോയി....

നിമിഷനേരംകൊണ്ട് കാമ്പസ് മുഴുവന്‍ വാര്‍ത്ത പരന്നു...
സംഭവം നേരില്‍ കണ്ടത് വിശ്വനാഥന്‍ മാഷും , ഗംഗാധരന്‍ മാഷും...

പ്രിന്സ്പ്പാല്‍ എല്ലവരെയും വിളിപിച്ചു...ആ പെണ്‍കുട്ടിയും, ഞങ്ങള്‍ 6 പേരും...
"സര്‍, ഞാന്‍ നിരപരാധിയാണ്, മനുവിനെ തേടി അവിടെ പോയതാണ്" തന്റെ നിരപരാധിത്വം പറയുംപോഴെകും പ്രിന്‍സി ചൂടായി.

"വിശദീകരണം വേണ്ട " ..
"ആറുപേരെയും കോളേജില്‍ നിന്നും സസ്പെന്ഡ് ചെയ്തിരിക്ക്ന്നു"..

താന്‍ ഒഴിച്ച് ബാകി എല്ലാവരും നല്ല പിടിപാടുള്ളവര്‍..രാഷ്ട്രീയ നേതാവിന്റെ, മുതലാളിമാരുടെ, വല്യ ആള്‍ക്കാരുടെ മക്കള്‍...

പിറ്റേദിവസംതൊട്ടു വി ഐ പി കളുടെ സന്ദര്‍ശനം തന്നെ കോളേജില്‍...

മൂന്നു ദിവസം കഴിഞ്ഞു, കോളേജു തല അന്വേഷണത്തിന് പ്രിന്‍സിപ്പാള്‍ ഉത്തരവിട്ടു...ഗംഗാധരന്‍ മാഷ്ക്ക് ചുമതല...

ചര്‍ച്ചകള്‍...കൂടിക്കാഴ്ചകള്‍...വിലപേശലുകള്‍....

ഒരാഴ്ച കഴിഞ്ഞു അന്വേഷണ റിപ്പോര്‍ട്ട്‌ പ്രിന്‍സിപ്പലിന് കൈമാറി...

സംഭവത്തില്‍ ഒന്നാം പ്രതി "സാജു", ബാകി എല്ലാവരും യദ്രിശ്ചയാ അവിടെ എത്തിപ്പെട്ടവര്‍...സംഭാവതിനിരയായ പെണ്‍കുട്ടിയുടെ സത്യവാന്ഗ്മൂലം....സാജുവിനെ കോളേജില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ...

വിലപ്പെട്ട തന്റെ രണ്ടു വര്ഷം....
പിന്നെ ആരും അറിയാതെ,ആന്ധ്ര പ്രദേശിലെ ഒരുള്‍പ്രദേശത്തെ അഞ്ചു വര്‍ഷത്തെ ജിവിതം, പഠനം....

ഡിഗ്രിയും, ബി എഡും കഴിഞ്ഞു നാട്ടിലെത്തി..
പഴയ സുഹൃത്തുക്കളെ കണ്ടപ്പോള്‍, അവര്‍ക്ക് യാതൊരു ഭാവ വ്യത്യാസങ്ങളും ഇല്ല... ഒന്നും അറിയാത്ത പോലെ...

"യെസ്, സാജു, നിങ്ങള്‍ എവിടെയാണ് ബി എഡ് കോര്‍സ് ചെയ്തത്?
ഞെട്ടിയുണര്‍ന്ന സാജു, ഒരു സ്വപ്നത്തില്‍നിന്നുണര്‍ന്നപോലെ ചുറ്റിലും നോക്കി...

No comments:

Post a Comment