Sunday, May 23, 2010

പള്ളിയും പള്ളിക്കൂടവും (കഥ)

യോഗം കഴിയുമ്പോഴേക്കും, നാലുമണിയായി...മുഖ്യ പ്രാസംഗികന്‍ ആയതുകൊണ്ട് കുറച്ചു നീണ്ടുപോയി പ്രസംഗം...
ഇനി സ്കൂള്‍ പി ടി എ മീറ്റിംഗ് അഞ്ചു മണിക്ക്..അവിടെയും പ്രസിഡന്റ് .. യുക്തിവാദി നേതാവ് കൂടിയായ ദാമോദരന്‍മാഷ്‌
ബസ് സ്ടോപ്പിലേക്ക് വെച്ചു പിടിച്ചു..
സ്കൂള്‍ ഹെഡ്മാഷ്‌ പീതാംബരനും വരേണ്ടതായിരുന്നു, പക്ഷെ എന്തോ എത്തിയില്ല...
അഞ്ചു മണിക്ക് മുമ്പായി സ്കൂളില്‍ എത്തിച്ചേര്‍ന്നു..പീതാംബരന്‍ മാഷ്‌ കാത്തു
നില്‍ക്കുകയായിരുന്നു..

"എങ്ങനെ ഉണ്ടാരുന്നു" എത്തിയ പാടെ, അയാള്‍ ചോദിച്ചു..
കുഴപ്പമില്ല, പ്രസംഗം ഇത്തിരി നീണ്ടു...
"അത് പിന്നെ, മയ്ക്ക് കിട്ടിയാല്‍ അതിനെ തിന്നാലല്ലേ നിര്‍ത്തൂ" പീതാംബരന്‍ മാഷ്‌
മനസ്സില്‍ പറഞ്ഞു..

യോഗം ആരംഭിച്ചു..
കാര്യപരിപാടികള്‍ ഓരോന്നായി നടന്നു..
അവസാനം ഭാവികാര്യപരിപാടികളുടെ വിശദീകരണത്തിന് പി ടി എ പ്രസിടന്ടു എഴുന്നേറ്റു...
കുറെയേറെ പറഞ്ഞു കഴിഞ്ഞപ്പോള്‍ കക്ഷിയുടെ ദിശാബോധം തെറ്റി.."രക്ഷാകര്തൃ സമിതിയില്‍" നിന്നും കാര്യങ്ങള്‍ യുക്തി
വാദത്തിലേക്കും മറ്റും വഴുതിമാറി.
പലരും കുശു കുശുക്കാന്‍ തുടങ്ങി..

അവസാനം സഹികെട്ട് ഒരാള്‍ എഴുന്നേറ്റു പറഞ്ഞു..
"മാഷെ, ഇതൊക്കെ നിങ്ങടെ സ്വന്തം യോഗത്തില്‍ പറഞ്ഞാല്‍ പോരെ"

ദാമോദരന്‍ മാഷ്‌ വിട്ടില്ല...
യുക്തിവാദത്തെ, ആഗോളവല്‍ക്കരണം, കമ്പോളവല്കരണം, സ്വകാര്യവല്കരണം എന്നിങ്ങനെ പല
"വല്കരണവുമായി " കൂട്ടി ക്കുഴച്ചു അയാള്‍ പ്രസംഗിച്ചുകൊണ്ടേയിരുന്നു...

ക്ഷമയുടെ നെല്ലിപ്പലക കണ്ട പീതാംബരന്‍ മാഷ്‌ എഴുന്നേറ്റു കണ്ണുരുട്ടി പറഞ്ഞു...

"ഒന്ന് നിര്‍തെടോ, പള്ളി വേറെ, പള്ളിക്കൂടം വേറെ", ബിരിയാണിയുടെ നടുക്കണോ ഡോ
പരിപ്പുകറി വിളമ്പുന്നത്?, ഇനി മിണ്ടിയാല്‍ കഴുത്തിന്‌ പിടിച്ചു ഞാന്‍
തന്നെ പുറത്താക്കും"...

അങ്ങനെ അശുഭപര്യവസായിയായി ആ പ്രസംഗം അവസാനിച്ചു...

No comments:

Post a Comment