Sunday, May 23, 2010

നുറുങ്ങുകഥകള്‍ - എട്ട്

മഴക്കാലം...


"മഴയത്ത് കളിക്കരുതെന്ന് നൂറു തവണ പറഞ്ഞതാ, കേള്‍ക്കണ്ടേ, അച്ഛന്‍ ഇങ്ങു വരട്ടെ, ഞാന്‍ പറയുന്നുണ്ട്"
ആകെ നനഞ്ഞു, ഉടുപ്പില്‍ മുഴുവന്‍ അഴുക്കുമായി സ്കൂളില്‍ നിന്നും വന്ന ഉണ്ണിയോട് അമ്മ കയര്‍ത്തു...
വന്ന പാടെ, അവന്‍ ഉടുപ്പ് മാറി, കട്ടിലില്‍ പോയി കിടന്നു....
"ഇനി ഒന്നും പഠിക്കുകേം വേണ്ട, അങ്ങനെ മൂടി പുതചുറങ്ങണ്ട, നേരത്തെ"
അമ്മക്ക് അരിശം തീര്‍ന്നിട്ടില്ല ....പുതപ്പു വലിച്ച മാറ്റാന്‍ വന്നതാ, അപ്പോളതാ ഉണ്ണി കിടന്നു വിറക്കുന്നു...
"നല്ല പനിയും കൊണ്ട വന്നേക്കണേ " അവര്‍ വീണ്ടും ചൂടായി..
പുറത്തു കുറെ ആള്‍ക്കാരുടെ ശബ്ദം കേട്ടു...ഉണ്ണിയുടെ അച്ഛനും, സ്കൂളിലെ ഹെഡ് മാഷും , വേറെ രണ്ടു മാഷന്മാരും...
"ഉണ്ണി സമയത്ത് വന്നില്ലൈരുന്നെകില്‍, രണ്ടു കുട്ടികള്‍ക്കും ആപത്തു പിണഞ്ഞെനെ"...ഹെഡ് മാഷ്‌ ഇത്രയും പറഞ്ഞപ്പോഴേക്കും, ഉണ്ണിയുടെ അമ്മ സ്വയം ശപിക്കുകയായിരുനു ...


സ്നേഹമുദ്രകള്‍...


എന്നും അവള്‍ ഉണ്ടാവും, ആ പാസ്സന്ജര്‍ ട്രെയിനിന്റെ അവസാന ബോഗിയില്‍...ഒട്ടുമിക്കദിവസവും അതെ സീറ്റില്‍...
ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല...ഒരാഴ്ച അടുപ്പിച്ചു കണ്ടപ്പോള്‍ എനിക്കെന്തോ....നല്ല കുലീനതയുള്ള ഒരു പെണ്‍കുട്ടി...എന്നും ഒരു ചുകന്ന പൊട്ടും, ഒരു ചന്ദനക്കുറിയും....
ഏകദേശം ഒരു മാസത്തോളം ആയപ്പോള്‍, ഞങ്ങള്‍ കണ്ണുകളാല്‍ പരിചിതരായി...പിന്നീട് കാണുമ്പോള്‍ ഞാന്‍ ചിരിക്കും, അവള്‍ പാതി പുഞ്ചിരി മാത്രം,.....
"ഇന്നവളോട് സംസാരിച്ചു തന്നെ കാര്യം" രണ്ടു മൂന്നു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു തീരുമാനം എടുത്തു...
വണ്ടിയില്‍ കയറിയ ഉടനെ, ഞാന്‍ അവളുടെ അരികിലേക്ക് നടന്നു...
"എവിടെയാ വീട്" ഞാന്‍ പതിയനെ ചോദിച്ചു...അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു....
"ജോലിക്ക് പോകുകയാണോ"?..ഞാന്‍ ..
"എന്തിനാ ആ കുട്ട്യേ ഇങ്ങനെ വിഷമിപ്പിക്കണേ, അതിനു മിണ്ടാന്‍ പറ്റില്ല്യ" അപ്പുറത്തിരിക്കുന്ന ഒരു പ്രായമായ സ്ത്രീ എന്നോട് ദേഷ്യപ്പെട്ടു...
അപ്പോളെകും അവളുടെ മുഖത്തെ ചിരി നിസ്സഹായതയിലേക്ക് മാറിയിരുന്നു....


ബാധ്യത.....


"അസത്ത്, കിടന്നു മോങ്ങണ കണ്ടില്ലേ, ലക്ഷണം കെട്ടത്, വില്‍ക്കാ ചരക്കായി ഇങ്ങനെ കെടക്കും" ...
എല്ലാം ശരിയായിട്ടും അവസാനം പയ്യന്റെ വീട്ടുകാര്‍ വേണ്ടെന്നു വെച്ചുവെന്നു ദല്ലാള്‍വന്നു പറഞ്ഞപ്പോള്‍മുതല്‍ അമ്മക്ക് അരിശം മൂത്തതാ...
"ഇതില്‍ എന്റെ കുറ്റം എന്താ? സൌന്ദര്യം കുറഞ്ഞതോ, പണം കുറഞ്ഞതോ" അവള്‍ എപ്പോഴും സ്വയം ചോദിക്കും....

ഇരുപതോളം പയ്യന്മാര്‍ കണ്ടു പോയി...പല കാരണങ്ങളാല്‍ എല്ലാം മുടങ്ങി...അവസാനതെത് മിക്കവാറും ഉറപ്പിച്ചതാ...എന്നിട്ടും...
"എങ്ങനെയെങ്കിലും ഇതിനെ ഒന്നിന്റെകൂടെ പറഞ്ഞുവിട്ടാല്‍ ആ ബാധ്യത തീരുമായിരുന്നു..."
അമ്മയുടെയും അച്ഛന്റെയും സംഭാഷണത്തില്‍ പലപ്പോഴും ഈ വാക്കുകള്‍ മുഴച്ചുനിന്നു...

ഒടുവില്‍...
ഒരു സാരിത്തുമ്പില്‍ എല്ലാ "ബാധ്യതകളും" അവള്‍ തീര്‍ത്തു ...
അച്ഛനമ്മമാര്‍ക്ക് ഇനി സ്വസ്ഥമായിരിക്കാം....

No comments:

Post a Comment