Monday, May 10, 2010

സായം സന്ധ്യ കരയുന്നു

വീണ്ടും ഒരു സായംസന്ധ്യ..
വശ്യമായ മനോഹാരിതയോടെ
അവള്‍ വീണ്ടും വന്നു....
മനംമയക്കുന്ന മന്ദമാരുതന്‍
ഒരു കൂട്ടിനായി അവള്‍ക്കൊപ്പം ഉണ്ടായിരുന്നു
രാത്രിതന്‍ നെറ്റിയിലെ സിന്ധൂരമീ സന്ധ്യ
ഇവളത്രേ കവികളുടെ ഇഷ്ടതോഴി
ഇവളുടെ നൈര്‍മല്യം
പകലിനെ പുളകമണിയിക്കുന്നു
ഇവളുടെ സ്നേഹം അണപൊട്ടിയൊഴുകുന്നു...

കൂടപ്പിറപ്പാം പകലിനെ
കൈവീശി യാത്രയാക്കുംബോളും
സോദരിയാം രാത്രിയെ
വരവേറ്റിടുമ്പൊളും
അവളുടെ ഉള്ളം വിങ്ങലായിരുന്നു...
ഏതോ , ദുസ്വപ്നതിലെന്ന പോലെ
അവളുടെ ചുണ്ടുകള്‍
പുഞ്ചിരിക്കാന്‍ പാട്പെടുന്നോ?
അവളുടെ കണ്‍കോണുകളില്‍
ഭീതിതന്‍ നിഴല്‍ പടരുന്നോ?
എന്തിനീ സുന്ദരി വിതുംബിടുന്നു
ദുഃഖങ്ങള്‍ എല്ലാം ഉള്ളില്‍ ഒതുക്കി...

പകലിന്‍റെ സ്പന്ദനങ്ങള്‍
അവള്‍ക്കിഷ്ടമായിരുന്നു...
പക്ഷെ, രാത്രി തന്‍ വൈകിയ യാമങ്ങളില്‍
മാന്യരുടെ മുഖം മൂടി വലിച്ചെറിയുന്ന
ആത്മാക്കള് ഉണ്ടെന്നു അവള്‍ അറിഞ്ഞു..
പാവം , രാത്രിക്ക്, സ്തബ്ധയായി
അത് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ
നാലണക്കാശിനു നാരിതന്‍ അഭിമാനം
നാണക്കേടില്ലാതെ അവര്‍ വിലക്ക് വാങ്ങി..
വിശക്കുന്ന വയറിന്‍റെ വിളി കേള്‍ക്കാന്‍
കരയുന്ന കുഞ്ഞിന്‍റെ കരച്ചില്‍ അടക്കാന്‍
അത്മഭിമാനങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടു......

സോദരിയുടെ ഗദ്ഗദങ്ങള്‍ അവളുടെ ഉള്ളില്‍
ഇടി മുഴക്കങ്ങളായി മാറ്റൊലി കൊണ്ടു
വരാനിരിക്കുന്ന രാത്രിയെ ഓര്‍ത്തപ്പോള്‍
രണ്ടു കണ്ണീര്‍ ചാലുകള്‍ താഴോട്ട് പതിച്ചു................

No comments:

Post a Comment